ثَلَاثَةُ الأُصُولِ وَأَدِلَّتُهَا
മൂന്ന് അടിസ്ഥാന തത്വങ്ങളും അവയുടെ തെളിവുകളും
لِلشَّيْخِ
مُحَمَّدٍ التَّمِيمِي رَحِمَهُ اللهُ
ശൈഖ് മുഹമ്മദ് അത്തമീമി رَحِمَهُ اللَّهُ
بِسْمِ اللهِ الرَّحمَنِ الرَّحِيمِ
മൂന്ന് അടിസ്ഥാന തത്വങ്ങളും അവയുടെ തെളിവുകളും
അറിയുക! -അല്ലാഹു താങ്കളോട് കരുണ കാണിക്കട്ടെ- നാല് കാര്യങ്ങൾ പഠിക്കൽ നമുക്ക് മേൽ നിർബന്ധമാണ്.
ഒന്ന്: അറിവ്. അഥവാ അല്ലാഹുവിനെ അറിയുക, അവന്റെ നബിയെ അറിയുക, ഇസ്ലാം മതത്തെ തെളിവുകൾ സഹിതം അറിയുക എന്നിവയാണത്.
രണ്ട്: അതനുസരിച്ച് പ്രവർത്തിക്കുക.
മൂന്ന്: അതിലേക്ക് (മറ്റുള്ളവരെ) ക്ഷണിക്കുക.
നാല്: ആ മാർഗ്ഗത്തിൽ നേരിടുന്ന പ്രയാസങ്ങളിൽ ക്ഷമിക്കുക.
അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.
﴿وَٱلۡعَصۡرِ1 إِنَّ ٱلۡإِنسَٰنَ لَفِي خُسۡرٍ2 إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَتَوَاصَوۡاْ بِٱلۡحَقِّ وَتَوَاصَوۡاْ بِٱلصَّبۡرِ3﴾
കാലം തന്നെയാണ സത്യം.
തീര്‍ച്ചയായും മനുഷ്യന് നഷ്ടത്തില്‍ തന്നെയാകുന്നു.
(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. (അസ്ർ: 1-3)
ഇമാം ശാഫിഈ -رَحِمَهُ اللَّهُ- പറഞ്ഞു: "അല്ലാഹു ഈയൊരു അദ്ധ്യായമല്ലാതെ മറ്റൊന്നും തന്റെ സൃഷ്ടികൾക്ക് മേലുള്ള തെളിവായി ഇറക്കിയിട്ടില്ലായിരുന്നെങ്കിൽ പോലും, അവർക്ക് അത് മതിയാകുമായിരുന്നു."
ഇമാം ബുഖാരി -رَحِمَهُ اللَّهُ- പറഞ്ഞു: "വാക്കിനും പ്രവൃത്തിക്കും മുമ്പ് അറിവ് നേടണം എന്നറിയിക്കുന്ന അധ്യായം. അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്: "(നബിയേ!) അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല എന്ന് താങ്കൾ പഠിക്കുക. താങ്കളുടെ തെറ്റുകൾക്ക് താങ്കൾ പാപമോചനം തേടുകയും ചെയ്യുക..." [മുഹമ്മദ്: 19]. ഇവിടെ 'വാക്കിനും പ്രവൃത്തിക്കും മുമ്പ് അല്ലാഹു അറിവിനെ കുറിച്ചാണ് അറിയിച്ചത്.
നീ അറിയുക: -അല്ലാഹു നിനക്ക് കാരുണ്യമേകട്ടെ- ഈ മൂന്ന് കാര്യങ്ങൾ അറിയലും അതനുസരിച്ച് പ്രവർത്തിക്കലും ഓരോ മുസ്ലിമായ പുരുഷൻ്റെയും സ്ത്രീയുടെയും മേൽ നിർബന്ധമാണ്:
ഒന്നാമത്തെ കാര്യം: അല്ലാഹു നമ്മെ സൃഷ്ടിക്കുകയും, നമുക്ക് ഉപജീവനം നൽകുകയും ചെയ്തിരിക്കുന്നു. അവൻ നമ്മെ ലക്ഷ്യമില്ലാത്തവരായി വെറുതെ വിടുകയല്ല ചെയ്തിട്ടുള്ളത്; മറിച്ച് നമ്മിലേക്ക് ഒരു ദൂതനെ -ﷺ- അയച്ചിരിക്കുന്നു. ആരെങ്കിലും അവിടുത്തെ അനുസരിച്ചാൽ അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും. ആരെങ്കിലും അവിടുത്തെ ധിക്കരിച്ചാൽ അവർ നരകത്തിൽ പ്രവേശിക്കുകയും ചെയ്യും.
ഈ പറഞ്ഞതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:
﴿إِنَّآ أَرۡسَلۡنَآ إِلَيۡكُمۡ رَسُولٗا شَٰهِدًا عَلَيۡكُمۡ كَمَآ أَرۡسَلۡنَآ إِلَىٰ فِرۡعَوۡنَ رَسُولٗا15 فَعَصَىٰ فِرۡعَوۡنُ ٱلرَّسُولَ فَأَخَذۡنَٰهُ أَخۡذٗا وَبِيلٗا16﴾
"തീര്‍ച്ചയായും നിങ്ങളിലേക്ക് നിങ്ങളുടെ കാര്യത്തിന് സാക്ഷിയായിട്ടുള്ള ഒരു ദൂതനെ നാം നിയോഗിച്ചിരിക്കുന്നു. ഫിര്‍ഔന്റെ അടുത്തേക്ക് നാം ഒരു ദൂതനെ നിയോഗിച്ചതു പോലെത്തന്നെ.
എന്നിട്ട് ഫിര്ഔന് ആ ദൂതനോട് ധിക്കാരം കാണിച്ചു. അപ്പോള്‍ നാം അവനെ കടുത്ത ഒരു പിടുത്തം പിടിക്കുകയുണ്ടായി." (മുസ്സമ്മിൽ:15-16)
രണ്ടാമത്തെ കാര്യം: അല്ലാഹുവിനുള്ള ആരാധനയിൽ മറ്റാരെയും പങ്കുചേർക്കുന്നത് അവൻ തൃപ്തിപ്പെടുകയില്ല; അത് അല്ലാഹുവിങ്കൽ ഏറ്റവും സാമീപ്യമുള്ള മലക്കിനെയാണെങ്കിലും, അവൻ നിയോഗിച്ചയച്ച അവൻ്റെ റസൂലാണെങ്കിലും ശരി. അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാകുന്നു:
﴿وَأَنَّ ٱلۡمَسَٰجِدَ لِلَّهِ فَلَا تَدۡعُواْ مَعَ ٱللَّهِ أَحَدٗا18﴾
"മസ്ജിദുകൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത് എന്നും (അല്ലാഹു കൽപ്പിച്ചിരിക്കുന്നു)." (ജിന്ന്: 18)
മൂന്നാമത്തെ കാര്യം: അല്ലാഹുവിൻ്റെ റസൂലിനെ -ﷺ- അനുസരിക്കുകയും അല്ലാഹുവിനെ മാത്രം ആരാധിക്കുകയും (തൗഹീദ് മുറുകെ പിടിക്കുകയും) ചെയ്യുന്ന ഒരാൾക്ക്, അല്ലാഹുവിനോടും അവൻ്റെ റസൂലിനോടും ശത്രുത വെക്കുന്നവരോട് സ്നേഹബന്ധം പുലർത്താൻ പാടുള്ളതല്ല; അവർ ഏറ്റവും അടുത്ത ബന്ധുക്കളായാൽ പോലും.
അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാകുന്നു:
മിലെ അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവിനെയും അവന്റെ ദൂതനെയും ാൽഫത്ത് ചെയ്യുന്നവരോട് സ്നേഹബന്ധം പുലർത്തുന്നത് നീ കാണുകയില്ല. അവർ അവരുടെ പിതാക്കളോ, പുത്രന്മാരോ, സഹോദരങ്ങളോ, കുടുംബക്കാരോ ആയാൽ പോലും. അത്തരക്കാരുടെ ഹൃദയങ്ങളിൽ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും തന്റെ പക്കൽ നിന്നുള്ള ഒരു ആത്മചൈതന്യം (ഹിദായത്ത്) കൊണ്ട് അവർക്ക് കരുത്തുനൽകുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗത്തോപ്പുകളിൽ അവൻ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവർ അവിടെ നിത്യവാസികളായിരിക്കും. അല്ലാഹു അവരെക്കുറിച്ച് തൃപ്തിപ്പെട്ടിരിക്കുന്നു, അവർ അവനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു. അവരാകുന്നു അല്ലാഹുവിൻ്റെ കക്ഷി. അറിയുക, അല്ലാഹുവിൻ്റെ കക്ഷിയാരോ അവർ തന്നെയാണ് വിജയികൾ. [المجادلة: 22]
അറിയുക -അല്ലാഹു നിന്നെ അവൻ്റെ അനുസരണത്തിലേക്ക് നയിക്കട്ടെ-: ഇബ്രാഹീം നബി -عليه الصلاة والسلام- യുടെ മാർഗ്ഗമായ 'ഹനീഫിയ്യത്ത്' എന്നാൽ, ആരാധന അല്ലാഹുവിന് മാത്രമായി നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ മാത്രം ആരാധിക്കലാണ്. ഇതുതന്നെയാണ് അല്ലാഹു എല്ലാ മനുഷ്യരോടും കൽപ്പിച്ചിട്ടുള്ളത്, ഇതിനായിട്ടാണ് അവൻ അവരെ സൃഷ്ടിച്ചിട്ടുള്ളതും.
അല്ലാഹു പറഞ്ഞു:
(സാരം: ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല.)
ഇവിടെ "എന്നെ ആരാധിക്കാൻ" എന്നതിൻ്റെ അർത്ഥം "എന്നെ ഏകനാക്കാൻ" (തൗഹീദ് മുറുകെ പിടിക്കാൻ) എന്നാണ്.
അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:
﴿لَّا تَجِدُ قَوۡمٗا يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ يُوَآدُّونَ مَنۡ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوۡ كَانُوٓاْ ءَابَآءَهُمۡ أَوۡ أَبۡنَآءَهُمۡ أَوۡ إِخۡوَٰنَهُمۡ أَوۡ عَشِيرَتَهُمۡۚ أُوْلَٰٓئِكَ كَتَبَ فِي قُلُوبِهِمُ ٱلۡإِيمَٰنَ وَأَيَّدَهُم بِرُوحٖ مِّنۡهُۖ وَيُدۡخِلُهُمۡ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ رَضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُۚ أُوْلَٰٓئِكَ حِزۡبُ ٱللَّهِۚ أَلَآ إِنَّ حِزۡبَ ٱللَّهِ هُمُ ٱلۡمُفۡلِحُونَ22﴾
"അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്തു നില്ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍പ്പുകാര്‍) അവരുടെ പിതാക്കളോ, പുത്രന്മാരോ, സഹോദരന്മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന് അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന് അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍." (മുജാദില: 22)
അറിയുക -അല്ലാഹു നിന്നെ അവനെ അനുസരിക്കുന്നതിലേക്ക് നയിക്കട്ടെ-: ഇബ്രാഹീം നബി -عليه الصلاة والسلام- യുടെ മാർഗ്ഗമായ 'ഹനീഫിയ്യത്ത്' (ഋതുമാർഗം) എന്നാൽ, ആരാധന അല്ലാഹുവിന് മാത്രമായി നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ മാത്രം ആരാധിക്കലാണ്. ഇതുതന്നെയാണ് അല്ലാഹു എല്ലാ മനുഷ്യരോടും കൽപ്പിച്ചിട്ടുള്ളത്, ഇതിനായിട്ടാണ് അവൻ അവരെ സൃഷ്ടിച്ചിട്ടുള്ളതും. അല്ലാഹു പറയുന്നു:
﴿وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِيَعۡبُدُونِ56﴾
"ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല." (ദാരിയാത്ത്: 56) എന്നെ ആരാധിക്കുക" എന്നാൽ അർത്ഥം എന്നെ മാത്രം ഏകനാക്കിക്കൊണ്ട് ആരാധിക്കുക എന്നാകുന്നു.
അല്ലാഹു കൽപ്പിച്ചതിൽ ഏറ്റവും മഹത്തരമായ കാര്യം തൗഹീദാകുന്നു. അല്ലാഹുവിനെ മാത്രം ഏകമാക്കി ആരാധിക്കുക എന്നതാണ് തൗഹീദ് എന്നതിൻ്റെ ഉദ്ദേശ്യം.
അവൻ വിരോധിച്ചതിൽ ഏറ്റവും കഠിനമായത് ശിർക്കാകുന്നു. അല്ലാഹുവോടൊപ്പം മറ്റുള്ളവരെ വിളിച്ചു പ്രാർത്ഥിക്കുക എന്നതാകുന്നു ശിർക്ക് എന്നതിൻ്റെ ഉദ്ദേശ്യം.
അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:
﴿وَٱعۡبُدُواْ ٱللَّهَ وَلَا تُشۡرِكُواْ بِهِۦ شَيۡـٔٗا...﴾
"നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക." (നിസാഅ്: 36)
ഓരോ മനുഷ്യനും നിർബന്ധമായും അറിയേണ്ട മൂന്ന് അടിസ്ഥാന കാര്യങ്ങൾ ഏതാണ് എന്ന് നിന്നോട് ചോദിക്കപ്പെട്ടാൽ
നീ പറയുക: അടിമ അവന്റെ രക്ഷിതാവിനെയും, അവന്റെ മതത്തെയും, അവന്റെ പ്രവാചകനായ മുഹമ്മദ് നബി(ﷺ)യെയും കുറിച്ച് അറിയലാകുന്നു (മൂന്ന് അടിത്തറകൾ).
ഒന്നാമത്തെ അടിത്തറ
നിന്റെ രക്ഷിതാവ് ആരാകുന്നു എന്ന് നിന്നോട് ചോദിക്കപ്പെട്ടാൽ
നീ പറയുക: എന്റെ രക്ഷിതാവ് എന്നെയും മുഴുലോകരെയും അവന്റെ അനുഗ്രഹത്താൽ പരിപാലിക്കുന്ന അല്ലാഹുവാകുന്നു. അവനാകുന്നു എന്റെ ആരാധ്യൻ. അവനല്ലാതെ എനിക്ക് മറ്റൊരാരാധ്യനുമില്ല. ഇതിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:
﴿ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ2﴾
"സർവ്വ സ്തുതികളും സര്‍വ്വലോകങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന്നാകുന്നു." (ഫാതിഹഃ: 2) അല്ലാഹുവല്ലാത്ത എല്ലാം സൃഷ്ടികളും ലോകം എന്നതിൽ ഉൾപ്പെട്ടതുമാകുന്നു. ഞാൻ ആ ലോകത്തിലെ ഒരുവനാകുന്നു.
നിന്റെ രക്ഷിതാവിനെ എങ്ങിനെയാണ് നീ അറിഞ്ഞത് എന്ന് നിന്നോട് ചോദിക്കപ്പെട്ടാൽ
നീ പറയുക: അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിലൂടെയും സൃഷ്ടികളിലൂടെയുമാകുന്നു ഞാൻ അവനെ അറിഞ്ഞത്.
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും.
അവന്റെ സൃഷ്ടികളിൽ പെട്ടതാണ്: ഏഴാകാശങ്ങളും അവയിലുള്ളവരും, ഏഴു ഭൂമികളും അവയിലുള്ളവരും, അവക്കിടയിലുള്ളതുമെല്ലാം.
ഈ പറഞ്ഞതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വാക്കാണ്:
﴿وَمِنۡ ءَايَٰتِهِ ٱلَّيۡلُ وَٱلنَّهَارُ وَٱلشَّمۡسُ وَٱلۡقَمَرُۚ لَا تَسۡجُدُواْ لِلشَّمۡسِ وَلَا لِلۡقَمَرِ وَٱسۡجُدُواْۤ لِلَّهِۤ ٱلَّذِي خَلَقَهُنَّ إِن كُنتُمۡ إِيَّاهُ تَعۡبُدُونَ37﴾
"അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ സുജൂദ് (സാഷ്ടാംഗം) ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ സുജൂദ് ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍." (ഫുസ്സ്വിലത്: 37)
അല്ലാഹു പറഞ്ഞു:
﴿إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يُغۡشِي ٱلَّيۡلَ ٱلنَّهَارَ يَطۡلُبُهُۥ حَثِيثٗا وَٱلشَّمۡسَ وَٱلۡقَمَرَ وَٱلنُّجُومَ مُسَخَّرَٰتِۭ بِأَمۡرِهِۦٓۗ أَلَا لَهُ ٱلۡخَلۡقُ وَٱلۡأَمۡرُۗ تَبَارَكَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ54﴾
"തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറുദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനത്തിൽ ആരോഹണം ചെയ്തിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന് പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്റെ കല്പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന് സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ്. ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു." (അഅ്റാഫ്: 54)
റബ്ബ് എന്നാൽ ആരാധിക്കപ്പെടേണ്ടവൻ എന്നാണ് ഉദ്ദേശ്യം. അല്ലാഹു പറയുന്നു:
﴿يَٰٓأَيُّهَا ٱلنَّاسُ ٱعۡبُدُواْ رَبَّكُمُ ٱلَّذِي خَلَقَكُمۡ وَٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ21 ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ فِرَٰشٗا وَٱلسَّمَآءَ بِنَآءٗ وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزۡقٗا لَّكُمۡۖ فَلَا تَجۡعَلُواْ لِلَّهِ أَندَادٗا وَأَنتُمۡ تَعۡلَمُونَ22﴾
"ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷി(ച്ച് ജീവി)ക്കുവാന്‍ വേണ്ടിയത്രെ അത്.
നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്." (ബഖറ: 21-22)
ഇബ്നു കഥീർ -رَحِمَهُ اللَّهُ- പറഞ്ഞു: "ഈ ആയത്തിൽ പറയപ്പെട്ടവയെല്ലാം സൃഷ്ടിച്ചവനാരോ അവനാകുന്നു ആരാധനക്കർഹൻ."
അല്ലാഹു മനുഷ്യരോട് കൽപിച്ച ആരാധനകളുടെയും ഇബാദത്തുകളുടെയും ഇനങ്ങളാകുന്നു: ഇസ്ലാം, ഈമാൻ, ഇഹ്സാൻ എന്നിവ. അവയിൽ പെട്ടതാണ്: പ്രാർത്ഥന, ഭയം, പ്രതീക്ഷ, ഭരമേൽപ്പിക്കൽ, ആഗ്രഹം, പേടി, ഭയഭക്തി, അവനിലേക്കുള്ള മടക്കം, സഹായാഭ്യർത്ഥന, ശരണം തേടൽ, സഹായം തേടൽ, ബലികർമ്മം, നേർച്ച എന്നിവയെല്ലാം. കൂടാതെ അല്ലാഹു കൽപിച്ച മറ്റു ആരാധനകളും ഈ പറഞ്ഞതിൽ ഉൾപ്പെടും. ഇവയെല്ലാം അല്ലാഹുവിന് മാത്രമാണ് നൽകേണ്ടത്. അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാകുന്നു:
﴿وَأَنَّ ٱلۡمَسَٰجِدَ لِلَّهِ فَلَا تَدۡعُواْ مَعَ ٱللَّهِ أَحَدٗا18﴾
"മസ്ജിദുകൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത് എന്നും (അല്ലാഹു കൽപ്പിച്ചിരിക്കുന്നു)." (ജിന്ന്: 18)
ആരെങ്കിലും ഇബാദത്തുകളിൽ നിന്ന് വല്ലതും അല്ലാഹുവല്ലാത്തവർക്ക് സമർപ്പിച്ചാൽ അവൻ ബഹുദൈവാരാധകനായ മുശ്രിക്കും നിഷേധിയായ കാഫിറുമാകുന്നു. ഈ പറഞ്ഞതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:
﴿وَمَن يَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ لَا بُرۡهَٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓۚ إِنَّهُۥ لَا يُفۡلِحُ ٱلۡكَٰفِرُونَ117﴾
"വല്ലവനും അല്ലാഹുവോടൊപ്പം മറ്റു വല്ല ആരാധ്യനെയും വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം - അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച." (മുഅ്മിനൂൻ: 117)
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
"الدُّعَاءُ مُخُّ العِبَادَةِ".
"പ്രാർത്ഥനയാണ് ആരാധനയുടെ മജ്ജ."
(പ്രാർത്ഥന ആരാധനയുടെ മജ്ജയാണ് എന്നതിന്) അല്ലാഹുവിൻ്റെ വചനം തെളിവാണ്:
﴿وَقَالَ رَبُّكُمُ ٱدۡعُونِيٓ أَسۡتَجِبۡ لَكُمۡۚ إِنَّ ٱلَّذِينَ يَسۡتَكۡبِرُونَ عَنۡ عِبَادَتِي سَيَدۡخُلُونَ جَهَنَّمَ دَاخِرِينَ60﴾
"നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച." (ഗാഫിർ: 60)
അങ്ങേയറ്റത്തെ ഭയം (الخوف) ഇബാദത്താണ് എന്നതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:
﴿...فَلَا تَخَافُوهُمۡ وَخَافُونِ إِن كُنتُم مُّؤۡمِنِينَ﴾
"അതിനാല്‍ നിങ്ങളവരെ ഭയപ്പെടാതെ എന്നെ മാത്രം ഭയപ്പെടുക. നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍." (ആലു ഇംറാൻ: 175)
അങ്ങേയറ്റത്തെ പ്രതീക്ഷ (الرجاء) ഇബാദത്തുകളിൽ പെട്ടതാണ് എന്നതിനുള്ള തെളിവാണ് അല്ലാഹുവിന്റെ ഈ വചനം:
﴿...فَمَن كَانَ يَرۡجُواْ لِقَآءَ رَبِّهِۦ فَلۡيَعۡمَلۡ عَمَلٗا صَٰلِحٗا وَلَا يُشۡرِكۡ بِعِبَادَةِ رَبِّهِۦٓ أَحَدَۢا﴾
"അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് പ്രതീക്ഷ വെക്കുന്നെങ്കിൽ അവന് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ." (കഹ്ഫ്: 110)
ഭരമേല്പിക്കൽ (التوكل) ഇബാദത്താണെന്നതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:
﴿...وَعَلَى ٱللَّهِ فَتَوَكَّلُوٓاْ إِن كُنتُم مُّؤۡمِنِينَ﴾
"അല്ലാഹുവില്‍ മാത്രം നിങ്ങള്‍ ഭരമേല്പിക്കുക, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍." (മാഇദ: 23) അല്ലാഹു പറഞ്ഞു:
﴿...وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُ...﴾
"വല്ലവനും അല്ലാഹുവില്‍ ഭരമേല്പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്." (ത്വലാഖ്: 3)
അല്ലാഹുവിന്റെ അനുഗ്രഹം ആശിച്ചു കൊണ്ട് അത് തേടലും (الرغبة), അല്ലാഹുവിന്റെ ശിക്ഷ ഭയപ്പെടലും (الرهبة) അല്ലാഹുവിന് കീഴൊതുങ്ങലും (الخشوع) ഇബാദത്താണ് എന്നതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿...إِنَّهُمۡ كَانُواْ يُسَٰرِعُونَ فِي ٱلۡخَيۡرَٰتِ وَيَدۡعُونَنَا رَغَبٗا وَرَهَبٗاۖ وَكَانُواْ لَنَا خَٰشِعِينَ﴾
"തീര്‍ച്ചയായും അവര്‍ (പ്രവാചകന്മാര്) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശയോടെയും, ഭയത്തോടെയും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് കീഴൊതുക്കമുള്ളവരുമായിരുന്നു." (അൻബിയാഅ്: 90)
അല്ലാഹുവിനെ അറിഞ്ഞുകൊണ്ട് അവനെ ഭയപ്പെടൽ (الخشية) ഇബാദത്താണ് എന്നതിനുള്ള തെളിവ് അല്ലാഹുവിന്റെ വാക്കാണ്:
﴿...فَلَا تَخۡشَوۡهُمۡ وَٱخۡشَوۡنِ...﴾
"അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ മാത്രം നിങ്ങള്‍ പേടിക്കുക." (മാഇദഃ: 3)
അല്ലാഹുവിലേക്ക് താഴ്മയോടെ ഖേദിച്ചു മടങ്ങൽ (الإنابة) ഇബാദത്താണ് എന്നതിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:
﴿وَأَنِيبُوٓاْ إِلَىٰ رَبِّكُمۡ وَأَسۡلِمُواْ لَهُ...﴾
"നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും, അവന്നു സമർപ്പിക്കുകയും ചെയ്യുവിന്‍." (സുമർ: 54)
സഹായതേട്ടം (الاستعانة) ഇബാദത്താണ് എന്നതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:
﴿إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ5﴾
"(അല്ലാഹുവേ!) നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു." (ഫാതിഹഃ: 5) നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
"إِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ".
"നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് മാത്രം സഹായം ചോദിക്കുക."
രക്ഷ തേടൽ ഇബാദത്താണ് എന്നതിനുള്ള തെളിവ് അല്ലാഹുവ് പറഞ്ഞു:
﴿قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ1﴾
"പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു." (ഫലഖ്: 1) മറ്റൊരു തെളിവ് ഈ വചനമാണ്:
﴿قُلۡ أَعُوذُ بِرَبِّ ٱلنَّاسِ1﴾
"പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു." (നാസ്: 1)
'ഇസ്തിഗാഥ' അഥവാ പ്രയാസഘട്ടങ്ങളിൽ സഹായം ചോദിക്കൽ ഇബാദത്താണ് എന്നതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿إِذۡ تَسۡتَغِيثُونَ رَبَّكُمۡ فَٱسۡتَجَابَ لَكُمۡ...﴾
"നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന (ഇസ്തിഗാഥ നടത്തിയിരുന്ന) സന്ദര്‍ഭം (ഓര്‍ക്കുക.) അപ്പോള്‍ അല്ലാഹു നിങ്ങൾക്ക് ഉത്തരം നൽകി." (അൻഫാൽ: 9)
ബലിയർപ്പിക്കൽ ഇബാദത്താണ് എന്നതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿قُلۡ إِنَّ صَلَاتِي وَنُسُكِي وَمَحۡيَايَ وَمَمَاتِي لِلَّهِ رَبِّ ٱلۡعَٰلَمِينَ162 لَا شَرِيكَ لَهُ...﴾
"പറയുക: തീര്‍ച്ചയായും എന്റെ നമസ്കാരവും, എന്റെ ബലികര്‍മ്മങ്ങളും, എന്റെ ജീവിതവും, എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.
അവന്ന് യാതൊരു പങ്കുകാരനുമില്ല." (അൻആം: 162-163) നബി (സ) യുടെ ഹദീഥിൽ വന്ന ഈ വാക്കും അതിനുള്ള തെളിവാണ്:
"لَعَنَ اللَّهُ مَنْ ذَبَحَ لِغَيْرِ اللَّهِ".
"അല്ലാഹുവല്ലാത്തവർക്ക് വേണ്ടി ബലിയർപ്പിച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു."
നേർച്ച ഇബാദത്താണെന്നതിനുള്ള തെളിവാണ് അല്ലാഹുവിന്റെ ഈ വചനം:
﴿يُوفُونَ بِٱلنَّذۡرِ وَيَخَافُونَ يَوۡمٗا كَانَ شَرُّهُۥ مُسۡتَطِيرٗا7﴾
"നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്ന് പിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും." (ഇൻസാൻ: 7)
രണ്ടാമത്തെ അടിത്തറ
തെളിവുകളോടു കൂടി ഇസ്ലാം ദീനിനെ അറിയുക എന്നതാണ് രണ്ടാമത്തെ അടിസ്ഥാനം. ഇസ്ലാം എന്നാൽ: അല്ലാഹുവിനെ ഏകനാക്കി കൊണ്ട് അവന് സമർപ്പിക്കലും, അവനെ അനുസരിച്ചു കൊണ്ട് അല്ലാഹുവിന് കീഴൊതുങ്ങലും, ശിർക്കിൽ നിന്നും അതിൻ്റെ ആളുകളിൽ നിന്നും ബന്ധവിഛേദനം നടത്തലുമാണ്.
ഇസ്ലാമിന് മൂന്ന് പദവികളുണ്ട്: ഇസ്ലാം, ഈമാൻ, ഇഹ്സാൻ എന്നിവയാണവ.
ഓരോ പദവികൾക്കും അതിൻ്റേതായ അടിസ്ഥാന സ്തംഭങ്ങളുണ്ട്.
ഇസ്ലാമിന്റെ സ്തംഭങ്ങൾ അഞ്ചാകുന്നു: അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ് നബി(ﷺ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, റമദാൻ മാസം നോമ്പനുഷ്ഠിക്കുക, അല്ലാഹുവിൻ്റെ പവിത്രമായ ഭവനത്തിൽ ഹജ്ജ് നിർവ്വഹിക്കുക എന്നിവയാണവ.
ഒന്നാമത്തെ അടിസ്ഥാന സ്തംഭം (ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്) എന്ന് സാക്ഷ്യം വഹിക്കലാണ്. അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:
﴿شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَٰهَ إِلَّا هُوَ وَٱلۡمَلَٰٓئِكَةُ وَأُوْلُواْ ٱلۡعِلۡمِ قَآئِمَۢا بِٱلۡقِسۡطِۚ لَآ إِلَٰهَ إِلَّا هُوَ ٱلۡعَزِيزُ ٱلۡحَكِيمُ18﴾
"താനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നതിന് (ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്) അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) അവന് നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്." (ആലു ഇംറാൻ: 18)
ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിൻ്റെ അർത്ഥം: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നാകുന്നു.
'ലാഇലാഹ' എന്നത് അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്ന മുഴുവൻ ആരാധ്യരെയും നിഷേധിക്കുന്നു.
'ഇല്ലല്ലാഹ്' എന്നത് ആരാധനകൾ സർവ്വവും ഏകനായ അല്ലാഹുവിന് മാത്രമാണ് നൽകേണ്ടത് എന്ന് സ്ഥിരപ്പെടുത്തുന്നു.
അല്ലാഹുവിൻ്റെ അധികാരത്തിൽ അവന് ഒരു പങ്കാളിയുമില്ലാത്തതു പോലെത്തന്നെ, ആരാധനയിലും അവന് ഒരു പങ്കാളിയുമില്ല.
ഇത് ഖുർആൻ വ്യക്തമാക്കുന്നത് കാണുക:
﴿وَإِذۡ قَالَ إِبۡرَٰهِيمُ لِأَبِيهِ وَقَوۡمِهِۦٓ إِنَّنِي بَرَآءٞ مِّمَّا تَعۡبُدُونَ26 إِلَّا ٱلَّذِي فَطَرَنِي..﴾
"ഇബ്രാഹീം തന്റെ പിതാവിനോടും ജനങ്ങളോടും ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ ആരാധിക്കുന്നതുമായി ബന്ധം ഒഴിഞ്ഞവനാകുന്നു.
എന്നെ സൃഷ്ടിച്ചവനൊഴികെ." (സുഖ്റുഫ്: 26, 27) അല്ലാഹു പറയുന്നു:
﴿قُلۡ يَٰٓأَهۡلَ ٱلۡكِتَٰبِ تَعَالَوۡاْ إِلَىٰ كَلِمَةٖ سَوَآءِۭ بَيۡنَنَا وَبَيۡنَكُمۡ أَلَّا نَعۡبُدَ إِلَّا ٱللَّهَ وَلَا نُشۡرِكَ بِهِۦ شَيۡـٔٗا وَلَا يَتَّخِذَ بَعۡضُنَا بَعۡضًا أَرۡبَابٗا مِّن دُونِ ٱللَّهِۚ فَإِن تَوَلَّوۡاْ فَقُولُواْ ٱشۡهَدُواْ بِأَنَّا مُسۡلِمُونَ64﴾
"(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം നല്‍കുക." (ആലു ഇംറാൻ 64)
മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ റസൂലാണ് എന്ന ശഹാദത്തിൻ്റെ രണ്ടാം ഭാഗത്തിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:
﴿لَقَدۡ جَآءَكُمۡ رَسُولٞ مِّنۡ أَنفُسِكُمۡ عَزِيزٌ عَلَيۡهِ مَا عَنِتُّمۡ حَرِيصٌ عَلَيۡكُم بِٱلۡمُؤۡمِنِينَ رَءُوفٞ رَّحِيمٞ128﴾
"തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന് വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം." (തൗബ:128)
മുഹമ്മദ് നബി(ﷺ) അല്ലാഹുവിന്റെ ദൂതനാണ് എന്ന സാക്ഷ്യവചനത്തിൻ്റെ അർത്ഥം: നബി കൽപിച്ചതിൽ അവിടുത്തെ അനുസരിക്കലും അവിടുന്ന് അറിയിച്ച കാര്യങ്ങൾ സത്യപ്പെടുത്തലും അവിടുന്ന് വിരോധിച്ചത് വെടിയലും നബി കാണിച്ചു തന്ന രൂപത്തിൽ മാത്രം അല്ലാഹുവിനെ ആരാധിക്കലുമാകുന്നു.
നമസ്കാരം, സക്കാത്ത്, തൗഹീദിന്റെ വ്യാഖ്യാനം എന്നിവയെക്കുറിച്ച് അല്ലാഹു പറഞ്ഞു:
﴿وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُواْ ٱلصَّلَوٰةَ وَيُؤۡتُواْ ٱلزَّكَوٰةَۚ وَذَٰلِكَ دِينُ ٱلۡقَيِّمَةِ5﴾
"കീഴ്വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്കുവാനും അല്ലാതെ അവരോട് കല്പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം." (ബയ്യിന:5)
നോമ്പ് നിർബന്ധമാണെന്നതിനുള്ള തെളിവ്, അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيۡكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ183﴾
"സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്." (ബഖറ:183)
ഹജ്ജ് നിർബന്ധമാണെന്നതിനുള്ള തെളിവ്, അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿...وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلۡبَيۡتِ مَنِ ٱسۡتَطَاعَ إِلَيۡهِ سَبِيلٗاۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِيٌّ عَنِ ٱلۡعَٰلَمِينَ97﴾
"(കഅ്ബ എന്ന) ഭവനത്തിലേക്ക് എത്തിച്ചേരാന്‍ കഴിവുള്ളവർ അവിടേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തിയിരിക്കണം എന്നത് മനുഷ്യർക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരുടെ ആശ്രയമില്ലാത്തവനാകുന്നു." (ആലു ഇംറാൻ: 97)
രണ്ടാമത്തെ പദവി: ഈമാൻ. അത് എഴുപതിൽ പരം ശാഖകളാകുന്നു. അതിൽ ഏറ്റവും ഉന്നതമായത് ലാ ഇലാഹ ഇല്ലല്ലാഹു എന്നതും, ഏറ്റവും താഴെയുള്ളത് വഴിയിൽ നിന്നും ഉപദ്രവങ്ങൾ നീക്കം ചെയ്യലുമാകുന്നു. ലജ്ജ ഈമാനിൻ്റെ ഒരു ശാഖയാകുന്നു.
ഈമാനിൻ്റെ സ്തംഭങ്ങൾ ആറെണ്ണമാണ്: അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, അവൻ്റെ ഗ്രന്ഥങ്ങളിലും, അവൻ്റെ റസൂലുകളിലും, അന്ത്യദിനത്തിലും, ഖദ്റിലും -അതിലെ നന്മയിലും തിന്മയിലും- ഉള്ള വിശ്വാസമാകുന്നു അത്.
ഈ ആറ് അടിസ്ഥാനങ്ങൾക്കുള്ള തെളിവുകൾ കാണുക: അല്ലാഹു പറഞ്ഞു:
﴿لَّيۡسَ ٱلۡبِرَّ أَن تُوَلُّواْ وُجُوهَكُمۡ قِبَلَ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ وَلَٰكِنَّ ٱلۡبِرَّ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَٱلۡمَلَٰٓئِكَةِ وَٱلۡكِتَٰبِ وَٱلنَّبِيِّـۧنَ...﴾
"നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്മാരിലും വിശ്വസിക്കുകയും... എന്നതാണ് പുണ്യം." (ബഖറ:177)
ഖദ്റിലുള്ള വിശ്വാസത്തിനുള്ള തെളിവ് കാണുക: അല്ലാഹു പറഞ്ഞു:
﴿إِنَّا كُلَّ شَيۡءٍ خَلَقۡنَٰهُ بِقَدَرٖ49﴾
"തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരം (ഖദ്ർ) ആകുന്നു." (ഖമർ: 49)
മൂന്നാമത്തെ പദവി: ഇഹ്സാൻ -അത് ഒരൊറ്റ സ്തംഭമാണ്-. അതായത്: നീ അല്ലാഹുവിനെ കാണുന്നതുപോലെ അവനെ ആരാധിക്കുക; നീ അവനെ കാണുന്നില്ലെങ്കിലും, തീർച്ചയായും അവൻ നിന്നെ കാണുന്നുണ്ട്.
അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വാക്കാണ്:
﴿إِنَّ ٱللَّهَ مَعَ ٱلَّذِينَ ٱتَّقَواْ وَّٱلَّذِينَ هُم مُّحۡسِنُونَ128﴾
തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്വൃത്തരായിട്ടുള്ളവരോടൊപ്പവും. (അന്നഹ്ൽ: 128)
അല്ലാഹു പറഞ്ഞു:
﴿وَتَوَكَّلۡ عَلَى ٱلۡعَزِيزِ ٱلرَّحِيمِ217 ٱلَّذِي يَرَىٰكَ حِينَ تَقُومُ218 وَتَقَلُّبَكَ فِي ٱلسَّٰجِدِينَ219﴾
"പ്രതാപിയും കരുണ ചൊരിയുന്നവനുമായിട്ടുള്ളവനെ നീ ഭരമേല്പിക്കുകയും ചെയ്യുക.
നീ നിന്നു നിസ്കരിക്കുന്ന സമയത്ത് നിന്നെ കാണുന്നവനത്രെ അവന്.
സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള നിന്റെ ചലനവും (കാണുന്നവന്)." (ശുഅറാഅ്: 217-219)
അല്ലാഹു പറയുന്നു:
﴿وَمَا تَكُونُ فِي شَأۡنٖ وَمَا تَتۡلُواْ مِنۡهُ مِن قُرۡءَانٖ وَلَا تَعۡمَلُونَ مِنۡ عَمَلٍ إِلَّا كُنَّا عَلَيۡكُمۡ شُهُودًا إِذۡ تُفِيضُونَ فِيهِ...﴾
"(നബിയേ,) നീ വല്ലകാര്യത്തിലും ഏര്‍പെടുകയോ, അതിനെപ്പറ്റി ഖുര്‍ആനില്‍ നിന്ന് വല്ലതും ഓതികേള്‍പിക്കുകയോ, നിങ്ങള്‍ ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പെടുകയോ ചെയ്യുന്നുവെങ്കില്‍ നിങ്ങളതില്‍ മുഴുകുന്ന സമയത്ത് നിങ്ങളുടെ മേല്‍ സാക്ഷിയായി നാം ഉണ്ടാകാതിരിക്കുകയില്ല..." (യൂനുസ്:61) -
സുന്നത്തിൽ നിന്നുള്ള തെളിവ് ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്യുന്ന പ്രസിദ്ധമായ 'ഹദീഥു ജിബ്രീൽ' ആണ്. ഉമർ -رَضِيَ اللَّهُ عَنْهُ- പറയുന്നു:
"بَيْنَمَا نَحْنُ عِنْدَ رَسُولِ اللَّهِ ﷺ ذَاتَ يَوْمٍ، إِذْ طَلَعَ عَلَيْنَا رَجُلٌ، شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعَرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ، حَتَّى جَلَسَ إِلَى النَّبِيِّ ﷺ فَأَسْنَدَ رُكْبَتَيْهِ إِلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ، وَقَالَ: يَا مُحَمَّدُ !
ഒരു ദിവസം ഞങ്ങൾ നബി -ﷺ- യുടെ അരികിൽ ഇരിക്കുന്ന വേളയിൽ ഒരു വ്യക്തി ഞങ്ങൾക്കിടയിലേക്ക് കടന്നു വന്നു. തൂവെള്ള നിറമുള്ള വസ്ത്രവും, കറുകറുത്ത മുടിയുമാണ് അദ്ദേഹത്തിൻ്റേത്. യാത്രയുടെ അടയാളങ്ങളൊന്നും അദ്ദേഹത്തിൽ കാണപ്പെട്ടില്ല. ഞങ്ങളിലാർക്കും അദ്ദേഹത്തെ അറിയുകയുമില്ല. അങ്ങനെ അദ്ദേഹം നബി -ﷺ- യുടെ അരികിൽ വന്നിരിക്കുകയും, തൻ്റെ കാൽമുട്ടുകൾ നബി -ﷺ- യുടെ കാൽമുട്ടുകളോട് ചേർത്തു വെക്കുകയും, തൻ്റെ കൈപ്പത്തികൾ തൻ്റെ തുടകളിൽ വെക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: 'ഓ മുഹമ്മദ്!'
أَخْبِرْنِي عَنِ الإِسْلَامِ؟
എനിക്ക് ഇസ്ലാമിനെ കുറിച്ച് അറിയിച്ചു തരിക?
فَقَالَ رَسُولُ اللَّهِ ﷺ: الإِسْلَامُ: أَنْ تَشْهَدَ أَلَّا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ البَيْتَ إِنِ اسْتَطَعْتَ إِلَيْهِ سَبِيلًا، قَالَ: صَدَقْتَ - فَعَجِبْنَا لَهُ، يَسْأَلُهُ وَيُصَدِّقُهُ –.
അപ്പോൾ അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു: ഇസ്ലാം എന്നാൽ നീ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി ﷺ അല്ലാഹുവിൻ്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കലും, നിസ്കാരം നിലനിർത്തലും, സകാത്ത് നൽകലും, റമദാനിൽ നോമ്പനുഷ്ഠിക്കലും, കഅ്ബയിലേക്ക് -നിനക്ക് സാധിക്കുമെങ്കിൽ- ഹജ്ജ് നിർവ്വഹിക്കലുമാണ്. അദ്ദേഹം പറഞ്ഞു: 'താങ്കൾ പറഞ്ഞത് സത്യമാണ്." -അപ്പോൾ ഞങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ച് അത്ഭുതം തോന്നി; അദ്ദേഹം തന്നെ ചോദിക്കുന്നു, അദ്ദേഹം തന്നെ അത് ശരിവെക്കുകയും ചെയ്യുന്നു-.
قَالَ: فَأَخْبِرْنِي عَنِ الْإِيمَانِ؟
അദ്ദേഹം പറഞ്ഞു: "എന്താണ് ഈമാൻ എന്ന് എനിക്ക് പറഞ്ഞു തന്നാലും?
قَالَ: أَنْ تُؤْمِنَ بِاللَّهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَاليَوْمِ الْآخِرِ، وَتُؤْمِنَ بِالقَدَرِ خَيْرِهِ وَشَرِّهِ، قَالَ: صَدَقْتَ.
അദ്ദേഹം പറഞ്ഞു: "താങ്കൾ അല്ലാഹുവിലും അവൻ്റെ മലക്കുകളിലും, കിതാബുകളിലും, റസൂലുകളിലും, അന്ത്യനാളിലും, 'ക്വദ്റി'ൽ; അതിൻ്റെ ഖൈറിലും (നന്മയിലും) ശർറിലും (തിന്മയിലും) വിശ്വസിക്കലാണ്." അദ്ദേഹം പറഞ്ഞു: "താങ്കൾ പറഞ്ഞത് സത്യമാണ്."
قَالَ: فَأَخْبِرْنِي عَنِ الْإِحْسَانِ؟
ആഗതൻ ചോദിച്ചു: ഇഹ്സാൻ എന്താണെന്ന് എനിക്ക് പറഞ്ഞുതരിക?
قَالَ: أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ.
അവിടുന്ന് പറഞ്ഞു: "നീ അല്ലാഹുവിനെ കാണുന്നതു പോലെ അവനെ ആരാധിക്കലാണ്. നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്."
قَالَ: فَأَخْبِرْنِي عَنِ السَّاعَةِ؟
അദ്ദേഹം പറഞ്ഞു: "എങ്കിൽ അന്ത്യനാളിനെക്കുറിച്ച് എനിക്ക് പറഞ്ഞുതരിക?"
قَالَ: مَا المَسْؤُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ.
അവിടുന്ന് പറഞ്ഞു: "ചോദിക്കപ്പെട്ടവൻ ചോദ്യകർത്താവിനെക്കാൾ അറിവുള്ളവനല്ല."
قَالَ: فَأَخْبِرْنِي عَنْ أَمَارَاتِهَا؟
അദ്ദേഹം ചോദിച്ചു: "എങ്കിൽ അതിൻ്റെ അടയാളങ്ങളെക്കുറിച്ച് എനിക്ക് പറഞ്ഞുതരിക?"
قَالَ: أَنْ تَلِدَ الأَمَةُ رَبَّتَهَا، وَأَنْ تَرَى الحُفَاةَ العُرَاةَ العَالَةَ رِعَاءَ الشَّاءِ، يَتَطَاوَلُونَ فِي البُنْيَانِ.
അവിടുന്ന് പറഞ്ഞു: "അടിമസ്ത്രീ തൻ്റെ യജമാനത്തിയെ പ്രസവിക്കുന്നതും, നഗ്നപാദരും നഗ്നരും ദരിദ്രരുമായ ആട്ടിടയന്മാർ കെട്ടിടങ്ങൾ പടുത്തുയർത്തുന്നതിൽ പരസ്പരം മത്സരിക്കുന്നതും നീ കാണുക എന്നതാണ് (അതിൻ്റെ അടയാളം)."
قَالَ: ثُمَّ انْطَلَقَ فَلَبِثْتُ مَلِيًّا، ثُمَّ قَالَ لِي: يَا عُمَرُ! أَتَدْرِي مَنِ السَّائِلُ؟ قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: فَإِنَّهُ جِبْرِيلُ، أَتَاكُمْ يُعَلِّمُكُمْ دِينَكُمْ".
ശേഷം അദ്ദേഹം അവിടെ നിന്ന് പോയി. അങ്ങനെ ഞാൻ അവിടെ കുറച്ചു നേരം കഴിച്ചു കൂട്ടി. പിന്നീട് നബി ﷺ എന്നോട് ചോദിച്ചു: "ഹേ ഉമർ! ആ ചോദ്യകർത്താവ് ആരാണെന്ന് നിനക്കറിയുമോ?!" ഞാൻ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ ദൂതനുമാണ് ഏറ്റവും അറിയുക." നബി ﷺ പറഞ്ഞു: "അത് ജിബ്രീലായിരുന്നു; നിങ്ങളുടെ ദീൻ നിങ്ങളെ പഠിപ്പിക്കുന്നതിനാണ് അദ്ദേഹം നിങ്ങളിലേക്ക് വന്നത്."
മൂന്നാമത്തെ അടിസ്ഥാനം:
നിങ്ങളുടെ പ്രവാചകനായ മുഹമ്മദ് നബി(ﷺ)യെ അറിയൽ: അവിടുന്ന് ഹാഷിമിന്റെ പുത്രൻ അബ്ദുൽ മുത്വലിബിന്റെ പുത്രൻ അബ്ദുല്ലയുടെ പുത്രൻ മുഹമ്മദാകുന്നു. ഹാഷിം ഖുറൈഷിയും ഖുറൈഷികൾ അറബികളിൽ പെട്ടവരുമാകുന്നു. അറബികൾ ഇബ്റാഹീം നബി(عليه السلام)യുടെ പുത്രൻ ഇസ്മാഈൽ നബി(عليه السلام)യുടെ സന്താന പരമ്പരയിൽ പെട്ടവരാണ്. അവരുടെ മേലും നമ്മുടെ പ്രവാചകന്റെ മേലും അല്ലാഹുവിന്റെ രക്ഷയും കരുണയുമുണ്ടാവട്ടെ.
അവിടുന്ന് 63 വർഷം ജീവിച്ചു. അതിൽ 40 വർഷം പ്രവാചകത്വത്തിന് മുമ്പും 23 വർഷം നബിയും റസൂലുമായാണ് ജീവിച്ചത്.
‘ഇഖ്റഅ്’ അവതരിച്ചതോടെ അവിടുന്ന് നബിയും, ‘അൽ മുദ്ദസ്സിർ’ അവതരിച്ചതോടെ റസൂലുമായി. അവിടുത്തെ നാട് മക്കയാകുന്നു.
തൗഹീദിലേക്ക് ക്ഷണിക്കാനും ശിർക്കിനെതിരിൽ താക്കീത് നൽകാനുമായി അല്ലാഹു അവിടുത്തെ നിയോഗിച്ചു. ഇതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വാക്യമാണ്:
﴿يَٰٓأَيُّهَا ٱلۡمُدَّثِّرُ1 قُمۡ فَأَنذِرۡ2 وَرَبَّكَ فَكَبِّرۡ3 وَثِيَابَكَ فَطَهِّرۡ4 وَٱلرُّجۡزَ فَٱهۡجُرۡ5 وَلَا تَمۡنُن تَسۡتَكۡثِرُ6 وَلِرَبِّكَ فَٱصۡبِرۡ7﴾
"ഹേ, പുതച്ചു മൂടിയവനേ,
എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക.
നിന്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുക.
നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുക.
പാപം വെടിയുകയും ചെയ്യുക.
കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് നീ ഔദാര്യം ചെയ്യരുത്.
നിന്റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക." (മുദ്ദഥിർ: 1-7)
-
﴿قُمۡ فَأَنذِرۡ﴾
"എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക." എന്നതിൻ്റെ അർത്ഥം ശിർക്കിനെതിരിൽ താക്കീത് നൽകുകയും, തൗഹീദിലേക്ക് ക്ഷണിക്കുകയും ചെയ്യുക എന്നാണ്.
﴿وَرَبَّكَ فَكَبِّرۡ﴾
"നിന്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുക.
അതായത്, തൗഹീദ് കൊണ്ട് അവനെ മഹത്വപ്പെടുത്തുക എന്നർത്ഥം.
﴿وَثِيَابَكَ فَطَهِّرۡ﴾
നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുക." എന്നതിൻ്റെ അർത്ഥം
പ്രവർത്തനങ്ങളെ ശിർക്കിൽ നിന്നും ശുദ്ധീകരിക്കുക എന്നുമാണ്.
﴿وَٱلرُّجۡزَ فَٱهۡجُرۡ﴾
"പാപം വെടിയുകയും ചെയ്യുക."
ഇവിടെ പാപം എന്നാൽ ഉദ്ദേശം വിഗ്രഹങ്ങളാകുന്നു. അതിനെ വെടിയുകയെന്നാൽ വിഗ്രഹങ്ങളെയും അവയെ ആരാധിക്കുന്നതിനെയും ഉപേക്ഷിക്കലും, അവയിൽ നിന്നും അതിന്റെ ആളുകളിൽ നിന്നും ബന്ധവിച്ഛേദനം നടത്തലുമാണ്.
ഈ അടിസ്ഥാനത്തിൽ പ്രവാചകൻ (ﷺ) പത്ത് വർഷം ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിച്ചു. അതിന് ശേഷം അവിടുന്ന് ആകാശാരോഹണം ചെയ്യപ്പെടുകയും നിസ്കാരം നിർബന്ധമാക്കപ്പെടുകയും ചെയ്തു. മൂന്ന് വർഷം മക്കയിൽ അവിടുന്ന് ﷺ നിസ്കാരം നിർവ്വഹിച്ചു. അതിന് ശേഷം മദീനയിലേക്ക് ഹിജ്റ ചെയ്യാൻ അല്ലാഹുവിന്റെ കൽപന ലഭിച്ചു.
ഹിജ്റ എന്നാൽ ശിർക്കിന്റെ നാട്ടിൽ നിന്ന് ഇസ്ലാമിന്റെ നാട്ടിലേക്കുള്ള പലായനമാകുന്നു.
ശിർക്കിന്റെ നാട്ടിൽ നിന്ന് ഇസ്ലാമിന്റെ നാട്ടിലേക്കുള്ള പലായനം ഈ ഉമ്മത്തിന് മേൽ നിർബന്ധമാകുന്നു. ഹിജ്റ അന്ത്യനാൾ വരെ നിലനിൽക്കുന്ന സൽകർമ്മമാണ്.
അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വാക്കാണ്:
﴿ إِنَّ ٱلَّذِينَ تَوَفَّىٰهُمُ ٱلۡمَلَٰٓئِكَةُ ظَالِمِيٓ أَنفُسِهِمۡ قَالُواْ فِيمَ كُنتُمۡۖ قَالُواْ كُنَّا مُسۡتَضۡعَفِينَ فِي ٱلۡأَرۡضِۚ قَالُوٓاْ أَلَمۡ تَكُنۡ أَرۡضُ ٱللَّهِ وَٰسِعَةٗ فَتُهَاجِرُواْ فِيهَاۚ فَأُوْلَٰٓئِكَ مَأۡوَىٰهُمۡ جَهَنَّمُۖ وَسَآءَتۡ مَصِيرًا97 إِلَّا ٱلۡمُسۡتَضۡعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلۡوِلۡدَٰنِ لَا يَسۡتَطِيعُونَ حِيلَةٗ وَلَا يَهۡتَدُونَ سَبِيلٗا98﴾
"(അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം!
എന്നാല്‍ യാതൊരു ഉപായവും സ്വീകരിക്കാന്‍ കഴിവില്ലാതെ, ഒരു രക്ഷാമാര്‍ഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാകുന്നു." (നിസാഅ്: 97-98)
അല്ലാഹു പറഞ്ഞു:
﴿يَٰعِبَادِيَ ٱلَّذِينَ ءَامَنُوٓاْ إِنَّ أَرۡضِي وَٰسِعَةٞ فَإِيَّٰيَ فَٱعۡبُدُونِ56﴾
"വിശ്വസിച്ചവരായ എന്റെ ദാസന്മാരേ, തീര്‍ച്ചയായും എന്റെ ഭൂമി വിശാലമാകുന്നു. അതിനാല്‍ എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍." (അൻകബൂത്ത്: 56)
ഇമാം ബഗവി (رحمه الله) പറയുന്നു: "ഈ ആയത്ത് മക്കയിലുള്ള ഹിജ്റഃ ചെയ്യാത്ത മുസ്ലിംകളുടെ വിഷയത്തിലാണ് അവതരിച്ചത്. അവരെ അല്ലാഹു "വിശ്വാസികളേ" എന്നാണ് അഭിസംബോധന ചെയ്തത്."
ഹിജ്റ പുണ്യകരമാണെന്നതിന് സുന്നത്തിൽ നിന്നുള്ള തെളിവാണ് നബിﷺയുടെ ഈ വചനം:
"لَا تَنْقَطِعُ الهِجْرَةُ حَتَّى تَنْقَطِعَ التَّوْبَةُ، وَلَا تَنْقَطِعُ التَّوْبَةُ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا".
"പശ്ചാത്താപം സ്വീകരിക്കപ്പെടാതാകുന്നത് വരെ ഹിജ്റ ഇല്ലാതെയാവുകയില്ല. സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് വരെ പശ്ചാത്താപം സ്വീകരിക്കപ്പെടാതിരിക്കുകയുമില്ല."
മദീനയിൽ നബി (സ) സ്ഥിരതാമസമായപ്പോൾ സക്കാത്ത്, നോമ്പ്, ഹജ്ജ്, ബാങ്ക്, ജിഹാദ്, നന്മ കൽപിക്കുക, തിന്മ വിരോധിക്കുക തുടങ്ങിയ ഇസ്ലാമിലെ മറ്റു നിയമങ്ങൾ കൽപിക്കപ്പെട്ടു. പത്ത് വർഷം ഇതനുസരിച്ച് അവിടുന്ന് കഴിച്ചുകൂട്ടി.
പ്രവാചകൻ (ﷺ) ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. അവിടുന്ന് പ്രബോധനം ചെയ്ത മതം ഇന്നും ബാക്കിയുണ്ട്; നന്മയായി എന്തൊരു കാര്യമുണ്ടോ; അതെല്ലാം തൻ്റെ ജനതയെ അറിയിക്കാതെ അവിടുന്ന് വിട്ടിട്ടില്ല. തിന്മയായി എന്തൊരു കാര്യമുണ്ടോ; അതിൽ നിന്നെല്ലാം അവിടുന്ന് താക്കീത് നൽകാതിരിക്കുകയും ചെയ്തിട്ടില്ല.
നബി ﷺ പഠിപ്പിച്ചു നൽകിയ നന്മകളിൽപ്പെട്ടതാണ് തൗഹീദും, അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന മുഴുവൻ കാര്യങ്ങളും.
അവിടുന്ന് ﷺ താക്കീത് നൽകിയ തിന്മകളിൽപെട്ടതാണ് ശിർക്കും അല്ലാഹു വിരോധിച്ചതും അവൻ അനുവദിക്കാത്തതുമായ മുഴുവൻ കാര്യങ്ങളും.
മുഴുവൻ ജനങ്ങളിലേക്കുമായാണ് റസൂൽ ﷺ നിയോഗിക്കപ്പെട്ടത്. മനുഷ്യർക്കും ജിന്നുകൾക്കും നബിയെ അനുസരിക്കൽ അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു. അല്ലാഹു പറഞ്ഞു:
﴿قُلۡ يَٰٓأَيُّهَا ٱلنَّاسُ إِنِّي رَسُولُ ٱللَّهِ إِلَيۡكُمۡ جَمِيعًا...﴾
"പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു." (അഅ്റാഫ്:158)
അല്ലാഹു നബി ﷺ മുഖേന ഇസ്ലാം മതം പൂർത്തിയാക്കിയിരിക്കുന്നു. അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വാക്കാണ്:
﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِي وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينٗاۚ...﴾
"ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു." (മാഇദഃ: 3)
നബി (സ) വഫാത്തായിരിക്കുന്നു എന്നതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:
﴿إِنَّكَ مَيِّتٞ وَإِنَّهُم مَّيِّتُونَ30 ثُمَّ إِنَّكُمۡ يَوۡمَ ٱلۡقِيَٰمَةِ عِندَ رَبِّكُمۡ تَخۡتَصِمُونَ31﴾
"തീര്‍ച്ചയായും താങ്കൾ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു.
പിന്നീട് നിങ്ങള്‍ ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ നിങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ച് വഴക്ക് കൂടുന്നതാണ്." (സുമർ: 30-31)
ജനങ്ങൾ മരിച്ചാൽ അവർ ഉയിർത്തെഴുന്നേൽപിക്കപ്പെടും. അല്ലാഹു പറഞ്ഞു:
﴿مِنۡهَا خَلَقۡنَٰكُمۡ وَفِيهَا نُعِيدُكُمۡ وَمِنۡهَا نُخۡرِجُكُمۡ تَارَةً أُخۡرَىٰ55﴾
"അതില്‍ (ഭൂമിയില്‍) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന് തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ടുവരികയും ചെയ്യും." (ത്വാഹാ:55) അല്ലാഹു പറഞ്ഞു:
﴿وَٱللَّهُ أَنۢبَتَكُم مِّنَ ٱلۡأَرۡضِ نَبَاتٗا17 ثُمَّ يُعِيدُكُمۡ فِيهَا وَيُخۡرِجُكُمۡ إِخۡرَاجٗا18﴾
"അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്ന് ഒരു മുളപ്പിക്കല്‍ മുളപ്പിച്ചിരിക്കുന്നു.
പിന്നെ അതില്‍ തന്നെ നിങ്ങളെ അവന് മടക്കുകയും നിങ്ങളെ ഒരിക്കല്‍ അവന് പുറത്തു കൊണ്ടുവരികയും ചെയ്യുന്നതാണ്." (നൂഹ്:17-18)
അന്ത്യനാളിൽ അല്ലാഹു അവരെ വീണ്ടും ജീവിപ്പിച്ച ശേഷം അവർ വിചാരണ ചെയ്യപ്പെടുകയും അവരുടെ പ്രവർത്തനങ്ങൾക്കനുസൃതമായി അവർക്കെല്ലാം പ്രതിഫലം നൽകപ്പെടുകയും ചെയ്യും. അല്ലാഹു പറഞ്ഞു:
﴿...لِيَجۡزِيَ ٱلَّذِينَ أَسَٰٓـُٔواْ بِمَا عَمِلُواْ وَيَجۡزِيَ ٱلَّذِينَ أَحۡسَنُواْ بِٱلۡحُسۡنَى﴾
"തിന്മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്കുവാന് വേണ്ടിയത്രെ അത്. നന്മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്കുവാന് വേണ്ടിയും." (നജ്മ്: 31)
അന്ത്യനാളിലെ ഉയിർത്തെഴുനേൽപിനെ ആരെങ്കിലും നിഷേധിച്ചാൽ അവൻ കാഫിറായി. അല്ലാഹു പറഞ്ഞു:
﴿زَعَمَ ٱلَّذِينَ كَفَرُوٓاْ أَن لَّن يُبۡعَثُواْۚ قُلۡ بَلَىٰ وَرَبِّي لَتُبۡعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلۡتُمۡۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٞ7﴾
"തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികള്‍ ജല്പിച്ചു.(നബിയേ,)പറയുക: അതെ; എന്റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങള്‍ ഉയിര്ത്തെഴുന്നേല്പിക്കപ്പെടും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു." (തഗാബുൻ: 7)
മുഴുവൻ പ്രവാചകന്മാരെയും അല്ലാഹു താക്കീതുകാരും സന്തോഷവാർത്ത അറിയിക്കുന്നവരുമായിട്ടാണ് നിയോഗിച്ചത്. അല്ലാഹു പറഞ്ഞ ഈ വചനം ഇതിനു തെളിവാണ്:
﴿رُّسُلٗا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةُۢ بَعۡدَ ٱلرُّسُلِۚ...﴾
"സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്കുന്നവരുമായ ദൂതന്മാരായിരുന്നു അവര്‍. ആ ദൂതന്മാര്ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്." (നിസാഅ്:165)
അവരിൽ ആദ്യത്തെ പ്രവാചകൻ നൂഹ് നബി (عليه السلام) ആണ്.
അവരിൽ അവസാനത്തെ പ്രവാചകനാണ് പ്രവാചകപരമ്പരക്ക് അന്ത്യം കുറിച്ച മുഹമ്മദ് നബി (ﷺ). അവിടുത്തേക്ക് ശേഷം ഇനി മറ്റൊരു നബിയില്ല. അല്ലാഹു പറയുന്നു:
﴿مَّا كَانَ مُحَمَّدٌ أَبَآ أَحَدٖ مِّن رِّجَالِكُمۡ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَ...﴾
"മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില് ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില് അവസാനത്തെ ആളുമാകുന്നു." (അഹ്സാബ്: 40)
പ്രവാചകൻമാരിൽ ആദ്യത്തെയാൾ നൂഹ് (عليه السلام) ആണ് എന്നുള്ളതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿إِنَّآ أَوۡحَيۡنَآ إِلَيۡكَ كَمَآ أَوۡحَيۡنَآ إِلَىٰ نُوحٖ وَٱلنَّبِيِّـۧنَ مِنۢ بَعۡدِهِ...﴾
"(നബിയേ,) നൂഹിനും അദ്ദേഹത്തിന്റെ ശേഷമുള്ള പ്രവാചകന്മാര്ക്കും നാം സന്ദേശം നല്‍കിയത് പോലെ തന്നെ നിനക്കും നാം സന്ദേശം നല്കിയിരിക്കുന്നു." (നിസാഅ്: 163)
നൂഹ് (عليه السلام) മുതൽ മുഹമ്മദ് നബി(ﷺ) വരെയുള്ള ഓരോ സമൂഹത്തിലേക്കും അല്ലാഹു ഒരു റസൂലിനെ നിയോഗിച്ചു; അല്ലാഹുവിനെ മാത്രം ആരാധിക്കാൻ അവരോട് കൽപിക്കുവാനും, അവനു പുറമെ ആരാധിക്കപ്പെടുന്നവയെ ആരാധിക്കുന്നത് വിലക്കുവാനും വേണ്ടി. അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿وَلَقَدۡ بَعَثۡنَا فِي كُلِّ أُمَّةٖ رَّسُولًا أَنِ ٱعۡبُدُواْ ٱللَّهَ وَٱجۡتَنِبُواْ ٱلطَّٰغُوتَ...﴾
"തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം (എന്ന് കൽപ്പിച്ചു കൊണ്ട്)." (നഹ്ൽ: 36)
അല്ലാഹുവിനെ ആരാധിക്കലും അവനു പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കലും അല്ലാഹു മുഴുവൻ അടിമകൾക്കും മേൽ നിർബന്ധമാക്കിയിരിക്കുന്നു.
ഇമാം ഇബ്നുൽ ക്വയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: അനുസരിക്കപ്പെടുന്നതിലും പിൻപറ്റപ്പെടുന്നതിലും ആരാധിക്കപ്പെടുന്നതിലും ഒരു അടിമ അതിര് കവിയുന്ന മുഴുവൻ വസ്തുക്കളും ത്വാഗൂത്തുകളാകുന്നു.
ത്വാഗൂത്തുകൾ ധാരാളമുണ്ട്; അവയിൽ പ്രധാനമായവ അഞ്ചെണ്ണമാകുന്നു: ഇബ്ലീസ് (അല്ലാഹുവിന്റെ ശാപം അവനിലുണ്ടാവട്ടെ), തന്നെ ജനങ്ങൾ ആരാധിക്കുന്നതിൽ ത്യപ്തിയടയുന്നവൻ, ജനങ്ങളോട് തന്നെ ആരാധിക്കുവാൻ ക്ഷണിക്കുന്നവൻ, അദൃശ്യജ്ഞാനത്തിൽ നിന്ന് വല്ലതും അറിയുമെന്ന് വാദിക്കുന്നവൻ, അല്ലാഹു അവതരിപ്പിക്കാത്തത് കൊണ്ട് വിധിക്കുന്നവൻ.
ഈ പ് തെളിവ് അല്ലാഹുവിൻ്റെ വാക്കാണ്:
﴿لَآ إِكۡرَاهَ فِي ٱلدِّينِۖ قَد تَّبَيَّنَ ٱلرُّشۡدُ مِنَ ٱلۡغَيِّۚ فَمَن يَكۡفُرۡ بِٱلطَّٰغُوتِ وَيُؤۡمِنۢ بِٱللَّهِ فَقَدِ ٱسۡتَمۡسَكَ بِٱلۡعُرۡوَةِ ٱلۡوُثۡقَىٰ لَا ٱنفِصَامَ لَهَاۗ وَٱللَّهُ سَمِيعٌ عَلِيمٌ256﴾
"മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന് പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപോവുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു." (ബഖറ: 256) ഇതാണ് 'ലാഇലാഹ ഇല്ലല്ലാഹു' എന്നതിൻ്റെ ആശയം. ഹദീഥിൽ ഇപ്രകാരം കാണാം:
"رَأْسُ الأَمْرِ: الإِسْلَامُ، وَعَمُودُهُ: الصَّلَاةُ، وَذِرْوَةُ سَنَامِهِ: الجِهَادُ فِي سَبِيلِ اللَّهِ".
"കാര്യങ്ങളുടെ മർമ്മം ഇസ്ലാമാകുന്നു, അതിന്റെ തൂൺ നിസ്കാരമാകുന്നു, അതിന്റെ ഉന്നതി അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ധർമ്മസമരമാകുന്നു."
അല്ലാഹുവാണ് ഏറ്റവും അറിയുന്നവൻ
ഉള്ളടക്കം
രണ്ടാമത്തെ അടിത്തറ 20
മൂന്നാമത്തെ അടിസ്ഥാനം: 31
***